Wednesday, December 22, 2010

അപ്പുക്കുട്ടന്‍

ഉച്ചിയില്‍ വെയിലുടിക്കും വരെ മൂടിപ്പുതച്ചുരങ്ങുന്നതാണ് എന്നും അപ്പുക്കുട്ടന്റെ പതിവ്. ഒരു സുപ്രഭാതത്തില്‍ അബദ്ധ വശാല്‍ അവന്‍ അതിരാവിലെ എഴുന്നേറ്റു പോയി. നല്ല കൊതുക് കടി ഉണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ നല്ല ചൂടും. അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നതേയില്ല. കിടപ്പുമുറിയില്‍ നിന്നും ഇടനാഴി കടന്നു അവന്‍ ലിവിംഗ് റൂമിലെത്തി. ടി വി സ്വിച്ച് ഓണ്‍ ചെയ്തു. ഛെ, കേബിള്‍ കട്ടായിരിക്കുന്നു. അമ്മ എണീറ്റ്‌ ചായ ഉണ്ടാക്കാന്‍ ഇനിയും രണ്ടു മൂന്നു മനിക്കുരെടുക്കും. വേറെ പ്രത്യേകിച്ചൊന്നും ചെയ്യനില്ലാത്തത് കൊണ്ട് അപ്പുക്കുട്ടന്‍ മേശപ്പുറത്തിരുന്ന തലേ ദിവസത്തെ പത്രം മറച്ചു നോക്കി. അവന്‍ പത്രം വായിച്ചിട്ട് ഒരുപാടു നാളായിരിക്കുന്നു. ഹോ, എന്തൊക്കെ കാര്യങ്ങലാണീ ലോകത്ത് നടക്കുന്നത്? വിമെന്‍സ് ബില്‍ പാസ്സാവാന്‍ പോകുന്നു. അപ്പുക്കുട്ടന് ദേഷ്യം വന്നു. ആകെയുള്ള പ്രതീക്ഷ അമ്മാവനെപ്പോലെ രാഷ്ട്രീയതിളിരങ്ങാം എന്നതായിരുന്നു. ഇതിപ്പോള്‍ അതും രക്ഷയില്ലാതായി. പക്ഷെ പത്രം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അവനഭിമാനം തോന്നി. തന്റെ വിവരം ഒരുപാടു വര്‍ധിച്ചിരിക്കുന്നു. അന്ന് കാണുന്നവരോടെല്ലാം വിമെന്‍സ് ബില്ലിനെ പട്ടി സംസാരിക്കാന്‍ അവന്‍ തീരുമാനിച്ചു. ബില്ലിന്റെ വിഷടാംഷങ്ങലോന്നും അവനു മനസ്സിലായില്ല...അല്ലെങ്കിലും ഒരു കാര്യത്തെ പറ്റി സംസാരിക്കാന്‍ വലിയ വിവരം ഒന്നും ഇക്കാലത്ത് ആവശ്യം ഇല്ല. തന്നെക്കാളും വിവരം ഉള്ളവരെ ഒച്ച വെച്ച് പേടിപ്പിക്കാന്‍ ഉള്ള കഴിവ് മാത്രം മതി. അപ്പുക്കുട്ടന്‍ ഡയറി തുറന്നു ഇത്രയും കുറിച്ചിട്ടു. " വിഡ്ഢികളായ നാട്ടുകാരെ, നോക്ക്ഞാനിന്നെത്ര വിജ്ഞാനി ആണ്? ഒന്ന് മനസ്സ് വെച്ചാല്‍ ഇത് നിങ്ങള്‍ക്കും സാധിക്കവുന്നത്തെ ഉള്ളു.